മനുഷ്യന്‍ മനുഷ്യനോടു ചെയ്ത കൊടുംപാതകം നടന്നിട്ട് 66 ആണ്ടുകള്‍ പിന്നിടുന്ന വേളയില്‍ ഈ വാക്കുകള്‍ പ്രസക്തമാണ്. ഇന്നും തങ്ങള്‍ക്കു വഴങ്ങാത്തവരെ ആയുധബലം കൊണ്ട് നേരിടുകയാണ് അവര്‍ ചെയ്യുന്നതും. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന സത്യം അവര്‍ തിരിച്ചറിയുന്നില്ല, അവര്‍ അതിനു നേരെ കണ്ണുകളടചിരിക്കുകയാണെന്ന് പറയുന്നതാവും കൂടുതല്‍ ശരി. അവര്‍ അത് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അവരുടെ അച്ചനമ്മമാരെ നഷ്ടപെടില്ലയിരുന്നു, സഹോദരിമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരെ നഷ്ടപെടില്ലയിരുന്നു, അമ്മമാര്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ നഷ്ടപെടില്ലയിരുന്നു. നഷ്ടങ്ങള്‍ അത് ബാധിക്കപ്പെട്ടവന്റെത് മാത്രമാണ്. അവനുള്ളതെല്ലാം പോയി, സ്വന്തമെന്നു പറഞ്ഞവരും പോയി, കൂട്ടുകൂടിയ സ്നേഹിതരും പോയി, ഇനി അവന്‍ തനിച്ചാണ്, "അനാഥന്‍" എന്ന പേരുമാത്രമാണ് യുദ്ധം അവന് ബാക്കിവെച്ചത് .
ആക്രമണം തുടങ്ങുന്നതിനു മുന്‍പ് ജപ്പാന് നല്‍കിയ മുന്നറിയിപ്പില്‍ അമേരിക്കന്‍ പ്രസിടണ്ട് ഹാരി ട്രൂമാന്‍ ഇങ്ങനെ പറഞ്ഞു,
"ഞങ്ങളുടെ നിബന്ധനകള്‍ അനുസരിക്കാന്‍ ജപ്പാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് ആകാശത്ത് നിന്നും തീമഴ പ്രതീക്ഷിക്കാം, അതും ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തീമഴ".
വരാന്‍ പോകുന്ന അത്യാപത്തിന്റെ മുന്നറിയിപ്പായിരുന്നു അത്. ജപ്പാന്‍ അത് ചെവികൊണ്ടില്ല, തല്‍ക്ഷണം ജപ്പാന്റെ ആകാശത്തു നിന്നും തീമഴ പെയ്തുതുടങ്ങി, ഒറ്റ തുള്ളിയെ ഭുമിയിലേക്ക് വിണുള്ളൂവെങ്കിലും അത് മതിയായിരുന്നു, എന്‍പതിനായിരത്തില്പരം ആളുകളുടെ ജീവനാണ് ആ തീ ഒറ്റയടിക്ക് വിഴുങ്ങിയത്. അറുപതിനായിരത്തിലധികം പേര്‍ അണുവികിരണമേറ്റും മരിച്ചു. ഓര്‍മയില്ലേ സടാക്കോ സസാക്കിയെ, അത്
iലെക്റ്റ് ആകണമെന്ന മോഹമാവുമായി ജിവിച്ച ഒരു കൊച്ചു പെണ്‍കുട്ടി, ഒടുവില്‍ തന്റെ പതിനൊന്നാമത്തെ വയസ്സില്‍ ഒരു ഒട്ടമാത്സരതിനിടെ തളര്‍ന്നു വീണു, ഡോക്ടര്‍മാര്‍ വിധിയെഴുധി "ലുക്കിമിയ", അണുവികിരണത്തിന്റെ ബാക്കിപത്രം. ആശുപത്രികിടക്കയില്‍ വെച്ച് തന്റെ രോഗം മാറാന്‍ കടലാസു കൊക്കുകളെ ഉണ്ടാക്കിത്തുടങ്ങി അവള്‍. ഒടുവില്‍ തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ തന്റെ മോഹങ്ങള്‍ ബാക്കിയാക്കി അവള്‍ യാത്രയായ്. മരിക്കുമ്പോള്‍ 644 കൊക്കുകളെ അവള്‍ ഉണ്ടാക്കിയിരുന്നു. അവളുടെ കൂട്ടുകാര്‍ ബാക്കി 356 കൊക്കുകളെ ഉണ്ടാക്കി 1000 കൊക്കുകളെ അവളുടെ കല്ലറയില്‍ നിക്ഷേപിച്ചു. ശേഷം അവള്‍ക്കായൊരു സ്മാരകവും തീര്‍ത്തു, സമാധാനത്തിന്റെ സ്മാരകം. അവളുടെ ഓര്‍മകള്‍ക്ക് മുകളില്‍ അവളുടെ അമ്മ ഇങ്ങനെ കുറിച്ചു വച്ചു "നീ നിന്റെ കൂട്ടുകാരുടെ വിളികള്‍ നീ കേള്‍ക്കുന്നില്ലേ, സമാധാനത്തിന്റെ ഉറച്ച സ്വരങ്ങള്‍. പന്ത്രണ്ടാമത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞ ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍. എനിക്ക് പറയാനുള്ളത് ജപ്പാനിലെ അമ്മമാരോട് മാത്രമല്ല ഈ
ലോകത്തോടാണ്, എന്തുകൊണ്ടെന്നാല്‍ എന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടായിക്കൂടാ "
ഇത് ഒരമ്മയുടെ രോദനം, ഇങ്ങനെ എത്രെയെത്ര അമ്മമാരേ 'യുദ്ധം' ഈ ലോകത്തിനു നല്‍കി.
അവരുടെ കണ്ണുനീരിന് എന്ത് മറുപടിയാണ് സാമ്രാജ്യത ശക്തികള്‍ക്കു പറയാനുള്ളത്?
എന്തിനായിരുന്നു ഈ യുദ്ധം?
എല്ലാ യുദ്ധവും സമാധാനത്തിനു വേണ്ടിയാണു എന്നാണ് പറച്ചില്‍.
ഇതാണോ സമാധാനം?
ഈ സമാധാനംകൊടെന്തു നേടി?
കുറേ കണ്ണീര്‍ മാത്രം....
എരിഞ്ഞുതീര്‍ന്നോരാ യുദ്ധ ഭുമിയില്‍,
ചേതനയറ്റ ശരീരങ്ങള്‍ മാത്രം.
തെങ്ങലടിച്ചു കരയുന്നവര്‍ക്കിടയില്‍
ഞാന്‍ കണ്ടൊരു പിഞ്ചുപൈതലെ.
മുറിവേറ്റ കൈരണ്ടുയര്‍ത്തി
വാവിട്ടു കരയുന്നൊരാ പൈതലിന്‍
കവിളിലൂടോലിച്ചിറങ്ങുന്നുന്നുണ്ടു രക്തത്തിന്‍
നിറമുള്ള കണ്ണുനീര്‍ തുള്ളികള്‍.
കീറിയ കുപ്പായത്തിന്‍ കൈകൊണ്ടവന്‍
കണ്ണീര്‍ തുടച്ചു, കലങ്ങിയ കണ്കളാ-
ലുറ്റവരെ തെടുകയായ്, കണ്ടമിടറി-
യവന്‍ വിളിച്ചു അമ്മ... അമ്മ... അമ്മ.
അവനറിയില്ലല്ലോ തന്റെയമ്മ-
യിന്നോര്‍മ്മ മാത്രമെന്ന്.
കത്തിയമര്‍ന്ന കൊലങ്ങള്‍ക്കിടയില്‍,
തെങ്ങലോടവന്‍ തേടി നടന്നു.
കാലചക്രമേറേക്കറങ്ങി,
വേനലും മഴയും കടന്നുപോയ്,
വീണ്ടും ഞാനാ യുദ്ധഭുവിലെത്തി,
അവിടെ സ്മാരകങ്ങളുയര്‍ന്നിരുന്നു,
പ്രിയര്‍ക്കായ് സമാധാനത്തിന്റെ
ഒരു തിരി കത്തിക്കാനെത്തിയകൂട്ടര്‍,
അവര്‍കിടയിലാ കുഞ്ഞുണ്ടായിരുന്നെങ്കില്‍,
എന്മനം കൊതിച്ചുപോയ്....